Sunday, November 22, 2009

ഒരു കഥാപ്രസംഗ കാലത്ത്...


രംഗം 1: നൂപുരം 07'
കൊച്ചിന്‍ സര്‍വകലാശാല .
മത്സര ഇനം: കഥാപ്രസംഗം.

കര്‍ട്ടനു  പിന്നില്‍ :
("അടിക്കെടാ സിംബല്‍".... )
(ഹാര്‍മോണിയം ..ഗനജിര ..  അകമ്പടിയോടു കൂടി പാട്ട്...)
യവനിക ഉയര്‍ന്നു...
നാടിന്‍ കഥകള്‍ ഇവിടെ നിറക്കാന്‍ ഞങ്ങള്‍ വന്നു...
സ്വാഗതം...(ഹാര്‍മോണിയം..)
സുസ്വാഗതം..(ഹാര്‍മോണിയം വീണ്ടും..)
സ്വാആഗതം....

(സിംബലും ഹാര്‍മോണിയവും ഒരുമിചിര് അവിയല്‍ പരുവം..)
കഥ ഇവിടെ തുടങ്ങട്ടെ....
അതിനു മുമ്പ് മാന്യ മഹാ ജനങ്ങളോട് ഒരു വാക്ക്.........
കാഥികനല്ല കലാകാരനല്ല ഞാന്‍ കേവലം നിങ്ങളെ പോലോരുവന്‍...
ഹാ കാഥികനല്ല കലാകാരനല്ല  ഞാന്‍
കേവലം നിങ്ങളെ പോലോരുവന്‍....

 (കാഥികന്റെ വേഷം: കഴുത്തില്ലാത്ത ,കഴുകാത്ത ഒരു ജുബ്ബ,കൂടെ  മുണ്ട് ആകാം..ഓടാന്‍ എളുപ്പം അതാണെ...)
         (ഇനിയുള്ളത് മുഴുവന്‍ സാംബശിവന്‍ സാറിന്റെ ശബ്ധത്തിലായിരിക്കണം                                               വായിക്കേണ്ടതും ഊഹിക്കേണ്ടതും.....)
   നമ്മള്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്ന കഥയുടെ പേരാണ് .......(നല്ല ബാസ്  ഇട്ടു വേണം പറയാന്‍..)
   ഒരു പൊളപ്പന്‍ സിംബലോട് കൂടി: ചന്ദന കട്ടില്‍  (മറക്കല്ലേ വീണ്ടും സിംബല്‍)
(ഹാര്‍മോണിയവും  പാട്ടും  തുടങ്ങാം .)
          " വേംബല നാട്ടിലെ രാജകുമാരിക്ക് ചന്ദനം  കൊണ്ടൊരു കട്ടില്‍ വേണം"
 അതെ നമ്മുടെ വേംബല നാട്...
(ഇനി പക്കാ നാടന്‍ പാട്ട്  ആകാം..)
"നാടായാല്‍ നൃപന്‍ വേണം..ന്രിപന് മന്ത്രിമാര്‍ വേണം ..നാടിനു ചേര്‍ന്നൊരു പ്രജകള്‍ വേണം..."..അതെ അങ്ങനെയുള്ള നമ്മുടെ വേംബല നാട്ടിലെ രാജകുമാരിക്ക് ഉള്ളിലൊരു പൂതിയുധിച്ചു...ചന്ദന മരം കൊണ്ടൊരു കട്ടില്‍...(കുറച്ചു കടുപ്പത്തില്‍ ഊന്നി പറയണം..സിംബല്‍ അടിക്കാന്‍ ഇനി പറയില്ല അവസരത്തിനോത് പ്രയോഗിച്ചോണം...)
    (വീണ്ടും പാട്ട്  ആവര്‍ത്തിക്കുക.)  " വേംബല നാട്ടിലെ രാജകുമാരിക്ക് ചന്ദനം    കൊണ്ടൊരു കട്ടില്‍ വേണം" (2 തവണ കൂടി പാടുക)
          അങ്ങനെ നമ്മുടെ രാജകുമാരിക്ക് കട്ടില്‍ പണിയുവാന്‍ രാജാവ് നാട്ടിലെ എല്ലാ മേശിരിമാരെയും വിളിച്ചു കൂട്ടി ഒരു കമ്മിറ്റി രൂപീകരിച്ചു...
അതില്‍ നിന്നും സ്വന്തമായി അറക്ക വാളും ,ഉളിയും ,കഴുക്കോലും ഉള്ള ഒരു മൂത്ത് നരച്ച മേശിരിയെ മൂത്തശാരിയായി തിരഞ്ഞെടുക്കപ്പെട്ടു...
എഴുന്നേറ്റു നില്ക്കാന്‍ വയ്യെങ്കിലും ജീവിച്ചു കൊതിതീരാത്ത മൂത്താശാരി ചന്ദന മരം ഇല്ലാതെ തിരിച്ചു വന്നാല്‍ കഴുത്തിനു മുകളില്‍ തലയില്ലാത്ത അവസ്ത്ഥ ആലോചിച്ചു നെടുവീര്‍പ്പെട്ടു കൊണ്ടേയിരുന്നു ...
   ഹ അങ്ങനെ (വീണ്ടും പാട്ട്..) " വേംബല നാട്ടിലെ രാജകുമാരിക്ക് ചന്ദനം കൊണ്ടൊരു കട്ടില്‍ വേണം"(2) ...(ഞാന്‍ ആദ്യമേ പറഞ്ഞു ഹാര്‍മോണിയവും  സിംബലും  മറക്കല്ലേ എന്ന്)
അങ്ങനെ എഴുന്നേറ്റു നില്‍ക്കാന്‍ ആവതില്ലാത്ത മൂത്താശാരിയേം കൊണ്ട് ഒരു സംഘം രാജ കിങ്കരന്മാര്‍ കാട്ടിലേക്ക് യാത്രയായി....
      അത് നോക്കികൊണ്ട്‌ രാജാവ് ഇങ്ങനെ ഓര്‍ത്തു .."യാത്രയായി സൂര്യാന്ഗുരം....
             ഏകയായി നീലാംബരം...."
അങ്ങകലെ നിബിഡ കടോധര വനത്തില്‍ ഒരു ചന്ദന മരം ഉണ്ടായിരുന്നു...
(ഹാര്‍മോണിയവും സിംബലും ചേര്‍ത്ത് ഭയാനക ശബ്ദം ഉണ്ടാക്കുക,കൂടെ പാട്ടും )
          കാട് ,കറുത്ത കാട്..
           മനുഷ്യനാധ്യം ജനിച്ച വീട്..........(സിംബല്‍..)
അതെ ജനങ്ങളെ മനുഷ്യനാധ്യം ജനിച്ച വീട്...ആ വീട്ടിലേക്കാണ് ചാകാന്‍ കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന മൂത്ത് പണ്ടാരമടങ്ങിയ മൂത്തശാരിയേം കൊണ്ട് ഒരു സംഘം രാജ കിങ്കരന്മാരും ആശാരിയുടെ കയ്യാളുകളും പോകുന്നത്....
അതാ അവിടെ കാട്ടില്‍.....
(കാഥികന്റെ മുഖം വിരിഞ്ഞു ,ചുവന്നു തുടുത്തു വാടിക്കരിഞ്ഞ ചെമ്പരത്തി പൂ പോലെയാക്കുക ..)
                    അവിടെ മുഴുത്ത കൊഴുത്ത ഒരു ചന്ദന മരം നില്‍ക്ക്കുന്നു....
ആ ചന്ദന മരത്തിന്റെ ചില്ലയില്‍ ഒരു ആണ്‍ കിളിയും പെങ്കിളിയും അവരുടെ കുഞ്ഞു കിളിയും പാര്‍ത്ത് പോന്നിരുന്നു.......
സന്തോഷം നിറഞ്ഞ ജീവിതം നയിച്ചു പോന്നിരുന്നു അവര്‍....(സന്തോഷം വായിക്കുക )
         പ്രഭാതം പൊട്ടിവിടര്‍ന്നു..........(ഹാര്‍മോണിയം ആ അറ്റം മുതല്‍ ഈ അറ്റം വരെ വായിക്കുക..)
 ആ ആണ്‍കിളി  തീറ്റ തേടി പുറത്തേക്ക് പറന്നു....
അല്ലെങ്കില്‍ വേണ്ട ആണ്‍കിളി അവിടെ ഇരിക്കട്ടെ ...
ആ പെണ്‍കിളി തീറ്റ തേടി പുറത്തേക്ക് പറന്നു....
അപ്പോഴാണ്‌ മൂത്തശാരിയും കൂട്ടുകാരും അവിടെ എത്തിയത്....
അആഹ നല്ല ഒന്നാന്തരം തടി.........ഇവനെ പണിതെക്കാം,.. ആശാരി ശിങ്കിടികള്‍ക്ക് കൊട്ടേഷന്‍ കൊടുത്തു.. .കൊട്ടേഷന്‍ കിട്ടിയ പാടെ കിങ്കരന്മാര്‍ മരത്തിനു നേരെ ചാടി വീണു ...ആ മരത്തിനു മുകളില്‍ ഇരുന്നു വാ കീറി നിലവിളിച്ച കിളികുഞ്ഞിന്റെ  ശബ്ദം ആരും കേട്ടില.....(കാഥികന്‍ കരഞ്ഞുകൊണ്ട്‌ അരുതേ എന്ന് നിലവിളിക്കണം...അന്തം വിട്ടു കരയുന്ന ഭാവം മുഖത്ത്തുണ്ടാക്കണം..)
                         "അരുതേ അരുതേ കൊണ്ടുപോകരുതേ എന്നെ...
                      അമ്മക്കിളി വരുമിപ്പോള്‍...കൊണ്ടുപോകരുതേ....."  (പക്കാ സെന്ടി,ചെറിയ ഒരു സിംബലും ആകാം..)
ആര് കേള്‍ക്കാന്‍....
നേരം സന്ധ്യയായി. (ആദ്യം സുപ്രഭാതം പൊട്ടി വിടര്‍ന്നപ്പോള്‍ വായിച്ചപോലെ  ഹാര്‍മോണിയം തകര്‍ക്കട്ടെ..)
ചക്രവാള സീമയില്‍ സൂര്യന്‍ തന്‍റെ അവസാന കിരണവും മറച്ചു കൊണ്ട് ഇരുളിലേക്ക് താഴ്ന്നിറങ്ങി തുടങ്ങി.. .........
അമ്മക്കിളി തന്‍റെ പോന്നോമാനക്ക് നല്‍കാന്‍ കൊക്കില്‍ തീറ്റയുമായി പറന്നു വന്നു.....
ഹെന്ത്...ആടുകിടന്നിടത്തൊരു പൂടപോലും ഇല്ലന്നോ ...
അമ്മക്കിളിയുടെ കണ്ണില്‍ കൃഷ്ണമണികള്‍ സൂര്യന്‍ അസ്തമിക്കുന്നതിനെകാളും വേഗത്തില്‍ താഴ്ന്നിറങ്ങി...ഇരുള് നിറഞ്ഞു..
(ഇനി ഹാര്‍മോണിയം അതി ഗംഭീര സംഭവം നടക്കുന്ന പോലെ വായിക്കണം..)
                                          തലച്ചുറ്റുന്നു......(ടെന്ഗ് ടെന്ഗ് ടെന്ഗ്.. )
                                         കണിരുലുന്നു... .. ഉ ഉ  ഉ (ടെന്ഗ് ടെന്ഗ് ടെന്ഗ്.....)
                                        ഉടല് വിറക്കുന്നു...ഉ ഉ ഉ (ടെന്ഗ് ടെന്ഗ് ടെന്ഗ്...)
                                      തറയില്‍ വീഴുന്നു ...ഉ ഉ ഉ (ടീന്ഗ് ടീന്ഗ് ടീന്ഗ്.......)
കുറച്ചുനേരം വേണ്ടിവന്നു അമ്മക്കിളിക്ക് ബോധം തിരിച്ചു കിട്ടാന്‍....
എല്ലാം പെട്ടെന്ന് ഫ്ലാഷ് ബാക്കുപോലെ കണ്മുന്നിലൂടെ  പാഞ്ഞു പോയി.....
അമ്മക്കിളി ഒന്നുമാലോചിച്ചില്ല ...നേരെ ചന്ദനമരം എങ്ങോട്ട് കൊണ്ടുപോയി എന്നറിയാന്‍ പറന്നു തുടങ്ങി....
                                     ഈലോം...ഹയലാസ..                      ഈലോം...ഹയലാസ...
അതാ കുറെ ജിണ്ടാന്മാര്‍ തന്‍റെ ചന്ദന മരവും കൊണ്ട് പോകുന്നു....
അമ്മക്കിളി അതിനു പിന്നാലെ വെച്ചടിച്ചു.....
രാജകൊട്ടരത്തിലെത്ത്തിയ മൂത്താശാരി ചന്ദന മരം കാണിക്ക വെച്ചിട്ട് ഇങ്ങനെ പറഞ്ഞു...
 "ധാ കിടക്കുന്നു രാജാവേ ...ചന്ദന മരം......."
എടിത്തിട്ടു പണിതോ...."
       രാജാവിന് സന്തോഷമായി........രാജാവ് മൂത്തശാരിക്കും കൂട്ടര്‍ക്കും പട്ടും വളയും കൈ നിറയെ സമ്മാനങ്ങളും നല്‍കി...(ഹാര്‍മോണിയത്തില്‍   സന്തോഷം വായിക്കു..)
രാജാവ് മരം കീറി വെട്ടി പൊട്ടിച്ചുമുറിക്കാന്‍ ഉത്തരവിട്ടു...
അപ്പോഴാണ്‌ ഒരു കരച്ചില്‍.....(അരുതേ എന്ന്  ആദ്യം കരഞ്ഞപോലെ തന്നെയായിരിക്കണം..)
                     അയ്യോ...അരുതേ രാജന്‍...(ടെന്ഗ് ടെന്ഗ് ടീന്ഗ് ടീന്ഗ്....)
                 ആ മരത്തെ വെട്ടരുതെ.(ടീന്ഗ് ടീന്ഗ് ടീന്ഗ് ടീന്ഗ്.)
ഹെന്ത് എവിടെ നിന്നാണ് ആ ദീന രോദനം...?
രാജാവ് എല്ലാ പാടും നോക്കി.......ആരെയും കാണുന്നില്ലല്ലോ...
അപ്പോഴാണ്‌ രാജന്‍ അത് കണ്ടത്..അതാ ആ ചന്ദന മരത്തിനു മുകളിലിരുന്നു ഒരു കിളി വാ കീറി നിലവിളിക്കുന്നു........
  രാജാവിനു അത്ഭുതം തോന്നി......രാജാവ് കിളിയോട് ചോദിച്ചു ..
"എന്തുപറ്റി..?
എന്താണ് കരയുന്നത്...?"
കിളി അപ്പോള്‍ കരഞ്ഞു കൊണ്ട് ഉണര്‍ത്തിച്ചു ...
 (ടീന്ഗ് ടീന്ഗ് ...ബാക്ക് ഗ്രൗണ്ടില്‍ ഒരു irritation   ആയിട്ട് ഇട്ടുകൊണ്ടേ ഇരിക്കുക..)
(കാഥികന്‍ കരയുക..,കരഞ്ഞേ പറ്റൂ.. .)
"എന്‍റെ അരുമയാം ഓമല്‍ പൈങ്കിളി ക്കിടാവ്.....
ഇതിനുള്ളിലെന്റെ കൂടിനുള്ളില്‍ പാര്‍ക്കുന്നു...
കൊല്ലരുതേ...രാജന്‍......"( ടീന്ഗ് ടീന്ഗ് ടീന്ഗ്.സിംബലോട് കൂടി അവസാനിപ്പിക്കുക....)
 രാജാവിന്റെ മുഖം ചുവന്നു തുടുത്തു വിളറി വെളുത്തു ...( കാഥികന്‍  ശ്രമിക്കുക....)
"ആരവിടെ ഈ അമ്മക്കിളിയുടെ കുഞ്ഞിക്കിളിയേ  തിരികെ നല്‍കൂ..."
കിങ്കരന്മാര്‍ ആ ആജ്ഞ അനുസരിച്ചു... ...അമ്മക്കിളിക്ക് കുഞ്ഞിക്കിളിയേ കിട്ടി( വീണ്ടും ഹാര്മോനിയത്ത്തില്‍ സന്തോഷം വിടരുന്നു..)
 " ഞങ്ങളുടെ വീട് നഷ്ടപെട്ടു  .ഞങ്ങളിനി  എങ്ങോട്ട് പോകും രാജന്‍...."
അമ്മക്കിളി സങ്കടമുനര്ത്തിച്ചു.
രാജാവ് ദുഖത്തോടെ കരുതി...
ആ ചന്ദനമരം വെട്ടാന്‍ ഉത്തരവാദി  ഞാനാണ്..അത് കൊണ്ടാണ് അവര്‍ക്ക് വീട് നഷ്ടമായത്...
രാജാവ് ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിച്ചു....(ഒരു സിംബലോട് കൂടി..)
"ആരവിടെ?"
അടിയന്‍...
"എത്രയും പെട്ടന്ന് തന്നെ ഈ അമ്മക്കിളിക്കും അതിന്‍റെ  വാത്സല്യ നിധിയായ കുഞ്ഞിക്കിളിക്കും ഒരു കാഞ്ചന കൂട് പണിതു നല്‍കു...
അതും കൊട്ടാര വളപ്പില്‍ തന്നെ..."
എന്നിട്ട് അമ്മക്ക്കിളിയോടു രാജാവ് ഇങ്ങനെ പറഞ്ഞു...
"മാപ്പ് നല്‍കുക..ഇനി ആരും ഉപദ്രവിക്കില്ല...."
അങ്ങനെ ശേഷ കാലം അവര്‍ സുഖമായി കഴിഞ്ഞു .....
(വീണ്ടും പാട്ട്, ഇനി ഹാര്‍മോണിയവും,ഗന്ജിരയും,സിംബലും ,എല്ലാം ആഞ്ഞു തകര്‍ത്തോ..കഥ തീരാറയെ..)
    "ആ... വേംബല നാട്ടിലെ രാജകുമാരിക്ക് ചന്ദനം കൊണ്ടൊരു കട്ടില്‍ വേണം...."
അങ്ങനെ വെമ്പലെ നാട്ടിലെ രാജ കുമാരിക്ക് കട്ടിലും കിളികള്‍ക്ക് കൂടും കിട്ടി...
എന്‍റെ കഥ ഇവിടെ അവസാനിക്കുന്നു...ഇത്രയും നേരം സഹിച്ച്ചിരുന്ന എല്ലാവര്ക്കും എന്‍റെ നമോവാകം...
{ ഇത് കഴിഞ്ഞു ഒരു കഥ കൂടിയുണ്ടേ...}
                                                                    (  ഒരു ചെറിയ ഇടവേളയ്ക്കു ശേഷം കഥ തുടരും..)

 [ ഇനി ഈ കഥയുടെ അണിയറ ശില്പികളെ പരിചയപ്പെടുത്തട്ടെ...
ഇവിടെ ഇടത്ത് നിന്ന് ആദ്യം reji n k ഒരു വെറും കാഴ്ചക്കാരനായി ജീവിക്കാന്‍ മനസില്ല മനസില്ല എന്നുറക്കെ പ്രഖ്യാപിച്ചു  കൊണ്ട് ചുമ്മാ കര്‍ട്ടന്‍  പൊങ്ങുമ്പോള്‍ സ്റ്റേജില്‍ വേണമെന്ന് അറിയാതെ പറയുമൊരു പാവം കലാകാരന്‍..(സിംബല്‍ വീണ്ടും മുഴങ്ങുന്നു..)
ഇനി ആ ചുവന്ന ഷര്‍ട്ടിട്ട  തല മുണ്ഡനം ചെയ്ത വ്യക്തിയെ അറിയില്ലേ....
ഒന്ന് സൂക്ഷിച്ചു നോക്കിക്കേ ....
അര്‍ജുന്‍....മഹാഭാരതത്തിലെ അര്‍ജുനോളം വരില്ലെങ്കിലും സരോവരില്‍ ഇവനൊരു അര്‍ജുനന്‍ തന്നെയായിരുന്നേ ഹെന്റമ്മോ ...(സിംബല്‍ 3 തവണ മുഴങ്ങട്ടെ..)
                  (ചുള്ളിക്കാടിന്റെ കവിതാ ശൈലിയില്‍ വായിക്കുക..)
                                    (ഹാര്‍മോണിയം ആവാം..)
                            " ഒരു കുമ്പിള്‍ മദ്യവുമായി, പുലരും നേരം.. സൂര്യനെ നോക്കി
                             നാമം  ചൊല്ലിടും ,വൃതശുദ്ധി നിറഞ്ഞൊരു,
                              മാന്യ ദേഹമി അര്‍ജുനന്‍....അര്‍ജുനന്‍...അര്‍ജുന സ്വാമികള്‍..             ..
                               സാമികള്‍..."(സിംബല്‍  തുടരട്ടെ..)
മാന്യമഹാ ജനങ്ങളെ...6  അടി ഉയരത്തില്‍ വളിച്ച ചിരിയുമായി നില്‍ക്കുന്ന സുഹൃത്തും വഴികാട്ടിയുമാണ് t d എന്നറിയപ്പെടുന്ന കാഥികാ മഹ്ഹാ സമുദ്രം....പെറ്റു വീണതെ വേദിയിലെ ഇരുളിലെക്കനെന്നു തോന്നും...(സിംബല്‍  ആകാം)
അര്‍ജുനന്‍ ഗുരുക്കളുടെ അരുമ ശിഷ്യനാണ് ഇദ്ദേഹം..
ഇടതു വെച്ച് വലതുവെച്ചുഞ്ഞെരിഞ്ഞു അമര്‍ന്നു ഗുരുവിനോടൊപ്പം പൂജ ചെയ്യുന്ന മഹാന്‍....
                           "ഗുരുവേ നമഹ: ഗുരുവിനോടോപ്പമുള്ള കട്ടയെ നമഹ: "
മെലിഞ്ഞു നീണ്ടു കുട്ടി കണ്ണാടി വെച്ച് നിറഞ്ഞ ചിരിയുമായി നില്‍ക്കുന്നതാന് കാഥികന്‍ രണ്ടാമന്‍ ....പുലി....പുലി ശ്രീനിധി...ഐശ്വര്യമുള്ള നിധി തന്നെയാണ് ഈ പുലി..പുലിയെ കുറിച്ച് പറയുകയാണെങ്കില്‍ പറഞ്ഞു പറഞ്ഞു തൊണ്ടയിലെ വെള്ളം വറ്റിപ്പോകും..അത്രയ്ക്കുണ്ട് മൊഴിയാന്‍..എങ്കിലും സ്റ്റെജിലേക്ക്   ഉന്തി തള്ളി കയറ്റി വിട്ടാലേ കയറു..പക്ഷെ കയറിക്കഴിഞ്ഞാല്‍ പിന്നെ പിടിച്ചിറക്കി വിടേണ്ടി വരും...അത്രേ ഉള്ളു..(സിംബല്‍ 1 , 2 എണ്ണം മുഴങ്ങട്ടെ...)
              പുലി ഇവന്‍ പുലി  പുപ്പുലി ഇവന്‍ പുലി...
                നാടോടും നേരം നടുകെ ഓടും പുലി ഇവന്‍ പുപ്പുലി...  (ഹാര്‍മോണിയം ആവാം)
അവസാനം നില്‍ക്കുന്നതാണ് റെനി  അച്ഛന്‍ ,അയ്യോ തെറ്റിദ്ധരിക്കണ്ട കേട്ടോ പുള്ളി കല്യാണം കഴിച്ചിട്ടില്ല..കുട്ടികളുമില്ല..പിന്നെ പള്ളിലച്ചനാണോ? അല്ല പക്ഷെ ആണോ എന്ന് ചോദിച്ചാല്‍ ഒരു സംശയം പാവം ചെയ്തത് ഇത്ര മാത്രം...കൊന്ത ഏതു നേരവും കഴുത്തിലുണ്ടാകും അതും ഉള്ളതില്‍ വലുത് തന്നെ...റാഗ്ഗിംഗ് ടൈമില്‍ പിള്ളാര്‌ കൂടി ചേര്‍ന്ന് ഇട്ട പേരാ അച്ഛനെന്നു...പുള്ളിക്ക് ഇതിലൊന്നും കമ്പമില്ല ,പക്ഷെ ഇപ്പോഴും പിന്നനിയിലുണ്ടാകണം പുള്ളിക്ക്....ഓ എന്ന പറയാനാ.. അതൊരു ശീലമായി പോയെന്നെ...നമ്മുടെ സര്‍വകലാശാലയിലെ ജഗതിയെ പോലെ...
                   (പള്ളിപ്പാട്ടിന്റെ  ഈണത്തില്‍ വിത്ത്‌ സിംബല്‍..ഹാര്‍മോണിയം ആവാം)
                              "കര്‍ത്താവേ നിന്‍ ആലയത്തില്‍ ഇവന്‍ വെറുമൊരു കുഞ്ഞാട് ..
                                കൊന്ത്യുമിട്ടു കര്‍ട്ടനു പിന്നില്‍ ചാടിവരും കുഞ്ഞാട്......"
ഇനിയുള്ളവരെ നിങ്ങള്ക്ക് കാട്ടി തരനമെന്നുണ്ട് പക്ഷെ എന്ത് ചെയ്യാന്‍....
കഥാപ്രസംഗം കഴിഞ്ഞേ സ്റ്റേജില്‍ നിന്ന് ഇറങ്ങു  എന്ന് വാശി   പിടിച്ചാല്‍  എന്ത് ചെയ്യാന്‍...
അത് മാത്രമോ മുമ്പ് പരിചയപ്പെട്ടവരുടെ കൂടെ ഓടിയെത്താന്‍ വേണ്ട എക്സ്പീരിയന്‍സ് അവര്‍ക്കൊട്ടില്ല താനും...
                 "ഹാ കാഥികനല്ല കലാകാരനല്ല ഞാന്‍ കേവലം നിങ്ങളെ പോലോരുവന്‍...:
         (ഒരു 4 സിംബലും , കൂട്ടിക്കൊഴച്ചൊരു  ഹാര്‍മോണിയം ആവാം..)
തബല: രഞ്ജിത്ത് P O D
ഓര്‍ഗന്‍ പിന്നെ കൂടെ ഹാര്‍മോണിയം: (പാവം) അമോല്‍ പ്രകാശ്‌.
ഗിഞ്ഞര കൂടെ ഓടക്കുഴലും: സൂയി
സിംബല്‍: (അതും പാവം) അമോല്‍ പ്രകാശ്‌..
ആശയം: t d  (അയ്യോ)]


Monday, November 16, 2009

അതെ നമുക്കിനി സരോവര്‍ അന്യമാകുകയാണ്..........


അക്ഷരങ്ങള്‍ കൊണ്ടെഴുതി വര്‍ണിച്ചാല്‍ അവസാനിക്കാത്ത വ്യക്തിത്വം ....
എങ്കിലും എഴുതട്ടെ  ...
സരോവരിന്റെ ജീവനാഡിയായ വിനോദ് സാറിനെ  അറിയാത്തവര്‍ ചുരുക്കം...2003 മുതല്‍ ഇക്കാലമത്രെയും ചിരിച്ചും ചിന്തിപ്പിച്ചും കളിച്ചും കൂട്ട് കൂടിയും ഒരുപാട് ജീവിതങ്ങളില്‍ മറക്കാനാകാത്ത സ്വാധീനം  നിറച്ച, ഇന്ന് നമ്മള്‍ കൂട്ടുകാര്‍ക്ക് വേണ്ടി "ചില ചില്ലകള്‍ ഇങ്ങനെയാണ്"
എന്ന ഹ്ര്വസ്വ ചിത്രതിലെത്തി നില്‍ക്കുന്ന വിനോദ് മാഷിനു വേണ്ടി...

         "ആയിരം കൈകളാലൊരു പൊതിച്ചോറ് ഉണ്ടവര്‍   നമ്മള്‍..
            വാനിന്‍റെ വിടവിലൂറിയ കണ്ണുനീര്‍ ഏറ്റു വാങ്ങിയവര്‍ നമ്മള്‍...
            വെയിലിനും ,മഞ്ഞിനും ചിരിയോടെ ഉത്തരമെകിയവര്‍..
             നീറ്റലിന്‍ നെടുവീര്‍പ്പുകള്‍ പങ്കിട്ടെടുത്തു നാം ചിരിക്കുമ്പോള്‍..
              കണ്ണ് നീരിടു  വീഴാത്ത,കാണാത്ത ചുമരുകള്‍...
               കഥകളും,പൊട്ടിച്ചിരികളും,കെട്ടിപിടിച്ചുറങ്ങുന്ന രാത്രികളും...
               ചോര ചീന്തുന്ന യൌവ്വന കാഴ്ചകളും...
               ഒരു നിമിഷാര്‍ധം എന്നുമെന്‍   ജീവനില്‍
                 അണയാതെ മായാതെ നില്‍ക്കുന്നു..
                                                  ഇന്ന് നാം വിടചോല്ലുകയാണ്...
                പ്രിയതരമാം ഓര്‍മ്മയുടെ ചിറകുകള്‍ മാത്രമാക്കി,
                നിഴല്‍ കൂത്തുകള്‍ നിലക്കാത്ത ചുവരുകളില്‍-
                ഉറങ്ങുന്ന വാക്കുകളെ.............. നല്‍കുക; ഇനിയുമൊരു
                പുതിയ പാതയുടെ ചരല്‍പ്പുറങ്ങള്‍ ....
അതെ നമുക്കിനി സരോവര്‍ അന്യമാകുകയാണ്..........
എന്നും നമ്മെ കാത്തിരുന്ന വിനോദ് സാറിനു  സരോവര്‍ നഷ്ടപെടുകയാണ്......ഒരുപാട് വേദനകള്‍ ഉള്ളിലൊതുക്കി നിറ കണ്ണുകളോടെ   ആ പടിയിറങ്ങുവാന്‍ എങ്ങനെ സാറിനു കഴിഞ്ഞു എന്നറിയില്ല...
പുതു തലമുറയുടെ കുട്ടികള്‍ വെറും അന്യനാക്കി നമ്മുടെ സാറിനെ ...
ആരോപണങ്ങളും കള്ളക്കഥകളും ആ പാവം മനുഷ്യന്റെ തലയില്‍ ചാര്‍ത്തി...ഇത്രയും നാള്‍ സരോവരിന്റെ ജീവാത്മാവായി കഴിഞ്ഞ സാറിനെ  തടുത്തു നിര്‍ത്താന്‍ ഹോസ്റ്റെലിന്റെ പ്രാണ വായുവിന് പോലും കഴിഞ്ഞില്ല.......
ഇനി നമ്മള്‍ സമ്മാനങ്ങളുമായി ചെല്ലുമ്പോള്‍ സാര്‍  അവിടെ ഉണ്ടാകില്ല.....നമുക്ക് അന്തിയുറങ്ങാന്‍ ഒരു മുറികളും തുറന്നു കിടപ്പില്ല ഇനി അവിടെ....നമുക്കൊന്ന് ചേരാന്‍, കെട്ടിപ്പിടിച്ചു ചിരിക്കാന്‍,കരയാന്‍, ഉറങ്ങാന്‍, കുടിക്കാന്‍...

"ഒന്നുമില്ലോന്നുമില്ലിനിയി ആത്മാവിനു ഓര്‍ക്കുവാന്‍...
 ചേക്കേറുവാന്‍ ഇനിയാരെയും ചില്ലകള്‍  കാത്ത്തിരിപ്പില്ലിവിടെ..."

Wednesday, October 28, 2009

ആശാനും തീവണ്ടിയും പിന്നെ N70 -യും


"അന്തിക്കട പ്പുറത്തൊരു  ഓലക്കുടയെടുത്തു നാലും കൂട്ടി മുറുക്കി നടക്കണ ..".
മലയാളികള്‍ക്ക് മറക്കാനാകാത്ത ഒരു ചടുലത  നിറഞ്ഞ ഗാനമാണ്  ഇത്..
നമ്മുടെ ഹോസ്റ്റല്‍ സംഘങ്ങളില്‍ ഈ ഗാനം പാടി ഹിറ്റ്‌ ആയ ആശാനാണ് ഈ വിദ്വാന്‍..
ആശാന്‍ എന്ന് പറഞ്ഞാല്‍ ഒരു ഒന്നൊന്നര ആശാന്‍...
എല്ലാത്തിന്റെം ആശാന്‍....  എന്ന് കരുതി തെറ്റിദ്ധരിക്കണ്ട കേട്ടോ...പുള്ളി ഒരു പക്കാ മാന്യനാണ്..
കൊച്ചിയിലെത്യ ഇടക്കാണ്‌ നമ്മുടെ ആശാന് ഒരു പുതിയ കമ്പം കയറിയത്..
ഗവണ്മെന്റ് u p classil നമ്മള്‍ english പാഠപുസ്തകം നുള്ളിപ്പെറുക്കി വായിച്ചത് പോലെ ,yo yo ചേര്‍ത്ത് ഉലത്തി  വറുത്തു എടുത്ത ഒരു സാധനം..
സംഗീതത്തിന്റെ അകമ്പടിയോടു കൂടി പാഠപുസ്തക വായനാ മത്സരം .. എനിമയെന്നോ.50 സെന്റ്‌ എന്നോ,1 എക്കരെന്നോ,ഒക്കെ പേരുള്ള അദ്ധ്യായങ്ങള്‍ ആണത്രേ   അവര് വായിക്കണേ..
...എന്ത് പറ്റിയെന്നറിയില്ല..നമ്മുടെ ആശാന്റെ" അന്തിക്കട പ്പുറത്തൊരു" .. ആയിട്ട് എന്തേലും സാമ്യം തോന്ന്യോ എന്നറിയില്ല,ആശാന്റെ സിരകളില്‍ ആ സംഗീതം തീ പോലെ ചൂട് പിടിച്ചു കയറി..പിന്നെ പറയണോ പാഠം വായിച്ചു തെറ്റുമ്പോള്‍ കിട്ടുന്ന നുള്ളിനു നമ്മള്‍ കരയാറുള്ള " യ്യോ യ്യോ...അയ്യോ.."ആശാന്റെ നാക്കേല്‍ കയറി പറ്റി..പിന്നിടെപ്പോഴും കാണുമ്പോള്‍ "യ്യോ യ്യോ" എന്നാക്കി നടക്കുന്ന നമ്മുടെ പാവം പാലക്കാടന്‍
നാട്ടിന്പുരത്തുകാരന്‍   ആശാനെയാണ് കാണാന്‍ കഴിഞ്ഞത്...
.നമ്മുടെ പാവം ആശാന്റെ "യ്യോ യ്യോ" പ്രണയം കണ്ടു അമ്മാവന്‍ ഒരു 'N70'  വാങ്ങിക്കൊടുത്തു.അതാകുമ്പോ' യ്യോ യ്യോ' കേള്‍ക്കുകേം ചെയ്യാം ഫോണ്‍ വിളിക്കുകേം ചെയ്യാം.."യ്യോ യ്യോ" പ്രേതബാധയുള്ള  ആശാന്റെ സന്തോഷം പറയണോ..ഏതു  നേരവും "യ്യോ യ്യോ" കേട്ട് നടപ്പ് തുടങ്ങി നമ്മുടെ "യ്യോ യ്യോ ആശാന്‍"(ഇപ്പൊ അങ്ങനെയാണ് അറിയപ്പെടുന്നത്).ഇനി കഥ തുടങ്ങട്ടെ ....


പാലക്കാട് നിന്നും കൊച്ചിയിലെക്കു‌ തീവണ്ടി കയറി നമ്മുടെ ആശാന്‍..ചെവിയില്‍ headset കുത്തി "യ്യോ യ്യോ" കേട്ട് ആവേശഭരിതനായി അടുത്തിരിക്കുന്നവരുടെ നെഞ്ഞതും കാലിലും "യ്യോ യ്യോ കുത്തി"  കളിക്കുകയ്യയിരുന്നു പുള്ളി..പെട്ടെന്നൊരു മൂത്രശങ്ക..എന്തചെയ്യ്ക..വെച്ചടിച്ചു toilet-ലേക്ക്,കൂടപ്പിറപ്പിനെ പോലെ കൂടെ കൊണ്ട് നടക്കുന്ന "യ്യോ യ്യോ "പാട്ട്  ഓഫ്‌ ചെയ്യാന്‍ ഒരു മടി..headset വള്ളിയും തൂക്കിപിടിച്ചു മൊബൈല്‍ പോക്കെട്ടിലിട്ടു എഴുന്നേറ്റു  വായുവില്‍"  2 യ്യോ യ്യോ" കുത്ത് കുത്തി(ഭാഗ്യം ആരുടേം കണ്ണില്‍ കുത്താത്തെ..)
 ടോഇലെറ്റ് വാതില്‍ " യ്യോ യ്യോ" സ്റ്റൈലില്‍ തള്ളി തുറന്നു അകത്തു കടന്നു ആശാന്‍..അതാ തുടങ്ങുന്നു 50 centil പട്ടയം കിട്ട്യവരുടെ വില്ലടിച്ചാന്‍  പാട്ട്..ആശാന്റെ ഉള്ളിലും പുറത്തും ആവേശത്തിരകള്‍ ആടിത്തുള്ളി ..ടോഇലെറ്റ് എന്ന ബോധമില്ലാതെ ആവേശത്തോടെ" യ്യോ യ്യോ" ചാടികുത്തി ആശാന്‍ ..തൂങ്ങിയാടുന്ന headset വള്ളിയില്‍" യ്യോ യ്യോ "കുത്ത് കുരുങ്ങി..മൊബൈല്‍ ഒന്ന് ഞരങ്ങി..വള്ളി ഒന്ന് മുറുകി...മൊബൈല്‍ ടോഇലെറ്റ് കുഴിയിലേക്ക് "യ്യോ യ്യോ" എന്ന് പാടിത്തുള്ളി പാഞ്ഞു.. ആശാന്‍ വിട്ടു കൊടുത്തില്ല, headset വള്ളിയില്‍ ചാടിപ്പിടിച്ചു.."ഒരു നിമിഷം തരൂ .... നിന്നിലലിയാന്‍....ഒരു യുഗം തരൂ നിന്നെ അറിയാന്‍.."എന്ന ഗാനം "യ്യോ യ്യോ" ചേര്‍ത്ത് ആശാന്റെ കരളിലൂടെ ഒരിടിനാധമായി കടന്നു പോയി..ഷോക്കെറ്റ ആശാന്റെ തള്ളിയ കണ്ണുകളെ കരയിച്ചുകൊണ്ട് 50 centile വില്ലടിച്ചാന്‍ പാട്ട്  റെയില്‍വേ ട്രാകിലേക്ക് വഴുതി വീണു..  എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്ന "urin departmentപൂര്‍വാധികം ശക്തിയോടെ ഷട്ടര്‍ തുറന്നു വിട്ടു...  ആശാന്റെ മനസ്സില്‍ രാത്രിയില്‍ മഴവില്ല് കണ്ട പ്രതീതി..
എല്ലാ "യ്യോ യ്യോ "ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്തിച്ചു നമ്മുടെ ആശാന്‍ ..അടുത്ത ആലുവാ സ്റ്റേഷനില്‍ ഇറങ്ങി തിരികെ നടന്നു കുറെ ദൂരം... എവിടെ..വില്ലടിച്ചാന്‍ പാട്ടുമായി ട്രാക്കിലേക്ക് ചാടിയ 'N70' - ന്‍റെ പൊടി പോലും കാണാനില്ല... മഴയും തുടങ്ങി...പാടുന്നവന്റെ അണ്ണാക്കിലേക്ക് വെള്ളമോഴിചാലുള്ള അവസ്ഥ മനസിലാക്കിയത്  കൊണ്ടാകണം ആശാന്‍ തിരച്ചില്‍ നിര്‍ത്തി തിരികെ നടന്നു...
                  ആത്മാവില്‍  വാങ്ങി   സൂക്ഷിച്ച "യ്യോ യ്യോ" toilet-ല്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തേല്‍ പിന്നെ ആശാന്റെ കളിയും ചിരിയും "യ്യോ യ്യോ" കുത്തുമെല്ലാം പോയി..
ഇപ്പോള്‍ കൂട്ടുകാര്‍ അവന്റെ കളിയും ചിരിയും തിരിച്ചു കൊണ്ട് വരാന്‍ കളിക്കുടുക്കയുമായി ബോംബയ്ക്ക് കയറ്റി വിട്ടിരിക്കുകയാണ്...പാവം ആശാനും ,മുടിഞ്ഞ ട്രെയിന്‍ ടോഇലെടും പിന്നെ വില്ലടിച്ചാന്‍ പാട്ടും...

Friday, October 23, 2009

മരം ഒരു വരം...


മരം ഒരു വരം.....
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നിറഞ്ഞ വേദികളില്‍ അവതരിപ്പിക്ക പെട്ട് കൈ കൊണ്ടും കാലു കൊണ്ടും കല്ല്‌ കൊണ്ടും മണ്ണ് കൊണ്ടും അഭിനന്തന പ്രവാഹങ്ങള്‍ ഏറ്റു വാങ്ങ്യ മരം ഒരു വരം ജൈത്രയാത്ര തുടരുന്നു..
കഴിഞ്ഞ ഓണക്കാലത്ത്‌ ഗോവയുടെ തിരുമുറ്റത്ത്‌ സമുദ്രാന്തര്‍  ഗവേഷണം നടുത്തുന്നവരുടെ അഭ്യര്‍ഥന മാനിച്ചു മരം ഒരു വരം അതിന്റെ 100-) മത് വേദി അവതരിപ്പിച്ചു...
നിങ്ങള്‍ നല്ലവരായ നാട്ടുകാരെ പ്രിയമുള്ള ബ്ലോഗ്‌ വായനക്കാരെ നിങ്ങള്‍ക്കായി ഒരിക്കല്‍ കൂടി മനസ്സില്‍ മായാതെ കിടക്കുവാന്‍ ഇതാ മരം ഒരു വരം 
പ്രിയമുള്ളവരേ  മരങ്ങളെ സംരക്ഷിക്കുന്നതിനും ,മരങ്ങള്‍ നട്ട് പിടിപ്പിക്കുന്നതിനും നാട്ടുകാരെ ബോധവാന്മാരാക്കുന്നതിനു വേണ്ടി   dhooradharshanil  അവതരിപ്പിച്ച മരം ഒരു വരം എന്ന ഹ്രസ്വ ചിത്രം നിങ്ങള്‍ ഏവരും കണ്ടിരിക്കുമല്ലോ,അതിന്റെ ഹാസ്യ രൂപത്തിലുള്ള അവതരണമാണ് ഇത്..മരം ഒരു വരം......                 രാമന്‍കുട്ടി ഒരു പാവപ്പെട്ട കര്‍ഷകനായിരുന്നു..മക്കളില്ലാത്ത രാമന്‍ കുട്ടിക്ക് മരങ്ങളെ വലിയ ഇഷടമായിരുന്നു           


രാമന്‍ കുട്ടി മരങ്ങളെ മക്കളെ പോലെ സ്നേഹിച്ചു..
അങ്ങനെയിരിക്കെ ഒരു ദിവസം രാമന്‍കുട്ടി ആ കാഴ്ച കണ്ടു, അതാ ഉണങ്ങി ക്കരിഞ്ഞു നില്‍ക്കുന്നു ഒരു മരം..രാമന്‍ കുട്ടിക്ക് സങ്കടമായി..രാമന്‍കുട്ടി പിന്നിടൊന്നും ആലോചിച്ചില്ല..മരത്തിനു വെള്ളവും വളവും നല്‍കി...മരം തഴച്ചു വളര്‍ന്നു..
സന്തോഷം മൂത്ത രാമന്‍കുട്ടി മരത്തിനു ചുറ്റും ആടാനും പാടാനും തുടങ്ങി..സന്തോഷം കൊണ്ട് മരവും രാമന്‍ കുട്ടിയോടൊപ്പം ആടാനും പാടാനും തുടങ്ങി..തെയ്യരോ തക തിമി തെയ്യരോ 
ആടിയും പാടിയും ക്ഷീണിച്ചവശനായ രാമന്‍കുട്ടി മരത്തിനു ചുവട്ടിലിരുന്നുരങ്ങിപ്പോയി
 അപ്പോഴാണ് മരം വെട്ടുകാരനായ കോടാലി രാഘവന്‍ അതുവഴി വന്നത് ..മഹാ ക്രൂരനും കണ്ണില്‍ ചോരയില്ലാതവനുമായിരുന്നു  രാഘവന്‍.. രാഘവന്‍ മരം കണ്ടു...മ് മ് കൊള്ളാം നല്ല തടി,ഇന്ന് ഇവനെ തന്നെ തട്ടി ക്കളയാം..രാഘവന്‍ മനസ്സിലോര്‍ത്തു..എന്നിട്ട് കോടാലിക്ക് മൂര്‍ച്ചകൂട്ടന്‍ തുടങ്ങി..


ശബ്ദം കേട്ട് രാമന്‍ കുട്ടി ചാടിയെഴുന്നേറ്റു...മരത്തെ വെട്ടാനാഞ്ഞ  രാഘവനെ രാമന്‍ കുട്ടി സര്‍വ്വ ശക്തിയുമെടുത്തു തടഞ്ഞു.
.അവര്‍തമ്മില്‍ 1 ഉം 2 ഉം പറഞ്ഞു തര്‍ക്കമായി...

1.......2..........1.............2.......പിന്നെ അവര്‍ തമ്മില്‍ കയ്യാങ്കളിയായി.. തെയ്യോം തക തിത്തോം...തെയ്യോം തക തിത്തോം(കൈകൊട്ട് കളിയുടെ താളം..)

,അവസാനം അരിശം മൂത്ത രാഘവന്‍ രാമന്‍കുട്ടിയുടെ പുറത്തു തന്‍റെ കൈത്തരിപ്പു തീര്‍ത്തു..
അന്നത്തെ കൈത്തരിപ്പു തീര്‍ന്ന  സമാധാനത്തില്‍ കോടാലി രാഘവന്‍  തിരിച്ചു പോയി...
വേതനകൊണ്ട്  പുളഞ്ഞ രാമന്‍ കുട്ടി മരത്തെ കെട്ടിപ്പിടിച്ചു കരയ്യാന്‍ തുടങ്ങി...അപ്പോള്‍ അത് വഴിപോയ ഒരു വഴിപോക്കന്‍ ഇത് കണ്ട്‌ ഇങ്ങനെ പറഞ്ഞു..അയ്യേ ഇവനുമില്ലേ അമ്മേം പെങ്ങമ്മാരും..മരത്തെ പോലും വെറുതെ വിടില്ല കാപാലികന്‍...ഫ്തൂ... ഇതുകേട്ട  രാമന്‍ കുട്ടിക്ക് ഒന്നും മനസിലായില്ല,എന്നാല്‍ മരത്തിനു എല്ലാം മനസിലായി...മരം നാണിച്ചു ചില്ലകള്‍ താഴ്ത്തി..
ക്ഷീനിച്ചവശന്നായ രാമന്‍ കുട്ടി മരത്തിനു ചുവട്ടിലിരുന്നുരങ്ങിപ്പോയി...അപ്പോഴാണ് അത് സംഭവിച്ചത്...കാറ്റും മഴയും വീശിയടിക്കാന്‍ തുടങ്ങി...മരം ആടിയുലഞ്ഞു...കണ്ണ് തുറന്ന രാമന്‍കുട്ടി കണ്ടത് വിഴാന്‍ പോകുന്ന മരത്തെയാണ്...രാമന്‍ കുട്ടി മരത്തെ തടഞ്ഞു നിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചു..നടന്നില്ല...അവസാനം ചൂണ്ടു വിരല്‍ കൊണ്ട് ശ്രമിച്ചു..ചൂണ്ടു വിരല്‍ വളഞ്ഞു ചൂണ്ടാപോലെയ്യായി..മ് മ് കൊള്ളാം മീന്‍ പിടിക്കാന്‍ കൊള്ളാം..
അവസാനം അത് സംഭവിച്ചു..രാമന്‍കുട്ടി അടിയിലും മരം മുകളിലുമായി വീണു..അന്ത്യശ്വാസം വലിക്കുന്നതിനിടെ രാമന്‍ കുട്ടി നാട്ടുകാരോടായി ഇങ്ങനെ പറഞ്ഞു'മരം ഒരു വരം തന്നെയാണെന്റെ പോന്നമ്മച്ചിയെ.....'

കടപ്പാട്: cochin guinnes

Wednesday, October 21, 2009

പാഠം-1 "നിങ്ങളില്ലാതെ എനിക്കെന്താഘോഷം..."


                              "കണ്ടു ഞാന്‍ കൃഷ്ണനെ ഗോപാലകൃഷ്ണനെ
                    കൊണ്ടാക്കല്‍ വര്‍ണനെ കാര്‍വര്‍ണ്ണനെ.."
കണ്ണനായി, ഗോപാല കൃഷ്ണനായി വിലസുന്ന നമ്മുടെ നിര്‍ഗുണ സമ്പന്നനായ പ്രിയ സുഹൃത്തിന്റെ ചെറുകഥയാണ് ഇത്..
                             ആഘോഷങ്ങളിലും ഉത്സവങ്ങളിലും ആഹ്ലാദ തിമിര്‍പ്പോടെ പങ്കെടുക്കുന്ന നിര്‍ഗുണന് n i o കോളനിയില്‍ വന്നതിനു ശേഷവും ആവെശതിമിര്‍പ്പിലായിരുന്നു..
  അതിന്റെ ഭാഗമായി നടന്ന ഓണാഘോഷത്തില്‍ നിര്‍ഗുനനന്‍  കള്ളകണ്ണനായി
     വിളങ്ങുന്ന രേഖാ ചിത്രമാണ് മുകളില്‍... 
    മലയാളികള്‍ കണ്ണനെ മനസിലാക്കി...നെനജോടെട്ടു വാങ്ങി സ്വീകരിച്ചു‌‌....
ഗോവയില്‍ പ്രസിദ്ധീകരിക്കുന്നതും അല്ലാത്തതുമായ ഒട്ടേറെ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ അച്ചടിച്ചു വരികയും ചെയ്തു 
ആവേശ പുളകിതനായ നമ്മുടെ കഥാനായകന്‍ അടുത്ത് വന്ന ദീപാവലി ആഞ്ഞു പിടിച്ചഘോഷിക്കാന്‍ പ്ലാന്നിട്ടു
വാങ്ങിയ പടക്കം മുഴുവന്‍ ഒറ്റ ഇരിപ്പിന് പൊട്ടിച്ചു തിര്‍ത്തു പഹയന്‍..
കൂടെ ഉണ്ടായിരുന്നവര്‍ക്ക് വള്ളി പൊട്ടാസ് കൊണ്ട് തൃപ്തിയടയെണ്ടി വന്നു ...
ഇനിയും പടക്കം വേണമെന്ന് വാശിപിടിച്ചു പാതിരക്കിറങ്ങി  പോയ  നമ്മുടെ സുഹൃത്തിനെ പിന്നെ  കാണ്മാനില്ല...
എല്ലാവരും പരക്കം  പാഞ്ഞു...
അവസാനം കണ്ടെത്തി ധാ നില്‍ക്കുന്നു നോര്‍ത്ത് ഇന്ത്യന്‍സിന്റെ ഇടയില്‍ ഇത്യാദി വെഷാധികളോട് കൂടി നരകാസുരനായിട്ടു നെഞ്ചും വിരിച്ച് ...
ആര് പറഞ്ഞിട്ടും കൂട്ടാക്കിയില്ല  നമ്മുടെ nirgu  (ഇങ്ങനെ ഒരു ചുരുക്ക പേരിലാണ് ഇപ്പൊ അറിയപ്പെടുന്നത്) ..
പരാജിതരായ മലയാളി സംഘം (മല്ലുസ്) നിരശയോടും അതിലേറെ കള്ള കണ്ണനെ നഷ്ടപ്പെടുന്ന സങ്കടതോടും  മടങ്ങി..ആവേശ തിമിര്‍പ്പിലായിരുന്ന നരകാസുരനെ അമ്പെയ്തു വിഴ്ത്തി ആ കാലന്മാര്‍ പാവത്തിന്‍റെ  മുണ്ടിനും തി പിടിപ്പിച്ചു...
കത്തിക്കരിഞു പുകയുമായി വന്ന നിര്‍ഗുവില്‍ നിന്നും പലരും ബീഡി കത്തിച്ചു എന്ന് പരക്കെ സംസാരവുമുണ്ട്...
എന്തൊക്കെ ആയാലും നമ്മുടെ നിര്‍ഗുണ സമ്പന്നന്‍ തന്നെ കാത്തിരുന്നവരോട്  പറഞ്ഞു  ..
"നിങ്ങളില്ലാതെ എനിക്കെന്താഘോഷം..."


Tuesday, October 20, 2009

അദ്ധ്യായം 2 - ശശി


              ഇത് ശശി.....കുങ്ങ്ഫു ശശി (ആ കിടപ്പ് കണ്ടാല്‍ അറിയില്ലേ?)


ഗോവയുടെ മണ്ണില്‍ മുള്ളിയും മണത്തും വളര്‍ന്ന അല്ല വളര്‍ത്തിയ ശശി ......
ശശി എസ് എ ഡി 26 - ന്‍റെ അരുമ പുത്രനായിരുന്നു..
ജിജിനും ,മനുവും,ടി ഡി യും  ..തങ്ങള്‍  ഉണ്ടില്ലെങ്കില്‍ പോലും അവര്‍ ശശിയെ ഊട്ടി വളര്‍ത്തി ..ഉണക്കമീനിന്റെ തല അവര്‍ക്കും ഉടല്‍ ശശിക്കുമായിരുന്നു..പച്ച മീനിന്റ്റെയും  അവസ്ഥ ഇത് തന്നെ..
കോഴിക്കാലുകള്‍ ശശി കടിച്ചു കീറുന്നത് എസ് എ ഡി അന്തേവാസികള്‍ കൊതിയോടെ  നോക്കി നില്‍ക്കാരുണ്ടായിരുന്നു. .എനാല്‍ main cook shynu വിനു   മാത്രം അത് രസിച്ചില്ല..



പല അവസരങ്ങളിലും shainu അത് തുറന്നു പറയുകയും ചെയ്തു..എന്നാല്‍ അത് കൊണ്ടൊന്നും ഒരുപയോഗവും ഉണ്ടായില്ല..ശശി തന്‍റെ സ്വര്‍ഗീയ ജീവിതം തുടര്‍ന്ന് പോയി ...
ഇനിയാണ് എല്ലാ ജീവിതവും മാറ്റി മറിച്ച രാജാധിരാജന്‍ പാവങ്ങളുടെ സേനാ നായകകാന്‍ അതെ 

vipin c o d എന്ന vip  യുടെ വരവ്..
പണ്ടുകാലത്ത്‌ സ്വന്തമായി ഉണ്ടായിരുന്ന രഥം s a d നിവാസികള്‍ക്ക് ദാനം ചെയ്ത മഹത് വ്യക്തിയാണ്  ഈ  വി ഐ പി ...
പിന്നീടുള്ള നാളുകള്‍ ശശിക്ക് മറക്കാനാകാത്തതായി 
ശശിയുടെ നന്ദി പ്രകടനം കണ്ടു മനസ്സലിഞ്ഞ  വി ഐ പി ,പട്ടിണി കിടന്നും ശശിയെ  വളര്‍ത്തി..ശശി വളര്‍ന്നു  ,അവന്‍ നാടിനെ വിറപ്പിച്ചു കുരക്കാനും,ചാടാനും ,മോങ്ങാനും തുടങ്ങി..അവന്റെ രൂപ പ്രകൃതിയുള്ള  പട്ടികുട്ടികള്‍ കോളനിയില്‍ ഓടിക്കളിക്കാന്‍ തുടങ്ങി..
തെക്ക് നിന്ന് വന്ന നൌകയില്‍ രാജാധി രാജന്‍ വി ഐ പി ക്ക് പോകേണ്ടി വന്നു..



പോകുന്ന സമയത്ത് തന്‍റെ പുന്നാര ശശിയെ അവിടം മുഴുവന്‍  തിരഞ്ഞു...കണ്ടില്ല..കരച്ചിലടക്കനാകാതെ രാജന്‍ വി ഐ പി യാത്രയായി....(backgroundil-യാത്രയായി സൂര്യാന്ഗുരം എന്ന ഗാനം മനസ്സില്‍ കാണുക..)വിശന്നപ്പോള്‍ മോങ്ങിക്കൊണ്ട് പടിവാതിലിലെത്തിയ ശശിയെ സ്വീകരിച്ചത് shynu വിന്റെ ആട്ടും തുപ്പുമായിരുന്നു ...മാനസികമായി തകര്‍ന്നു പോയ ശശി (ഇനി മാനസമൈനെ എന്ന ഗാനം..)തകര്‍ന്നു തരിപ്പണമായി നടന്നു...

അവനിപ്പോള്‍ മനുവിനെ  വേണ്ട,p ജിജിന്‍ രാജിനെ വേണ്ട...shynu വിനെ വേണ്ടേ വേണ്ട...
ശശിക്ക് കുടംബവും കുട്ടികളും വേണ്ട...കോളനി അമ്പലത്തില്‍ പൂജയും വഴിപാടുമായി കഴിയുകയ്യാണ് ഇപ്പോള്‍ ആ പാവം....വഴിയില്‍ ആര് വന്നാലും തന്‍റെ രാജാവാണോ എന്ന് കരുതി തല പൊക്കി നോക്കും അത്ര തന്നെ...ഒന്ന് കുരക്കാന്‍ പോലും മറന്നു പോയി പാവം.....എങ്കിലും പണ്ട്‌ തിന്ന മീന്‍ കഷണങ്ങളുടെ നന്ദി സൂചകമായി ജിജിനെയും മനുവിനെയും   ടി ഡി യെയും കാണുമ്പോള്‍  അടുത്ത് വന്നു ഒന്ന് മനക്കാറുണ്ട്..അത്രതന്നെ 

ഒന്നാമധ്യായം...മനു പി ജോണ്


  ഇവിടെ എഴുതി തുടങ്ങട്ടെ ഒന്നാമധ്യായം...
ഇത് നമ്മുടെ കഥാ നായകനായ മനു പി ജോണ്‍ എന്നാ വിദ്വാന്റെ കരവിരുതാണ്...
എന്തുകൊണ്ടെന്നറിയില്ല അസാരം മറവിയുള്ള ഒരു പാവം കാമുക ഹൃദയമാണ് മനുവിന്..
ഒരിക്കല്‍ കഥാനായകന്‍ ഒരു അഭിമുഖത്തിന് ഡല്‍ഹിയില്‍ പോകാന്‍ ഒരുക്കം തുടങ്ങി...
കുറെയേറെ കഷ്ടപ്പെട്ട് കിട്ട്യാ അവസരമാണ്...
പോകുവാനുള്ള തയ്യാറെടുപ്പില്‍ കൊണ്ടുപോകുവാനുള്ള സാധനങ്ങളുടെ ഒരു മേപ്പടി ലിസ്റ്റും
ഇഷ്ടന്‍ തയ്യാറാക്കി വെച്ചിരുന്നു...എന്ത് ചെയ്യാനാ മറവിയുള്ളതല്ലേ...
എന്നാല്‍ പഹയന്‍ ഒന്നെഴുതാന്‍ വിട്ടുപോയി...എന്താനെന്നരിയോ?
തനിക്കു പോകണം എന്നുള്ള കാര്യം....
എ സീ ടിക്കെട്ടുമെടുത്തു വലിയ ഗമയില്‍ രണ്ടു നാള് നടന്നു...
ട്രെയിന്‍ പോയതിനു ശേഷമാണ് കഥാനായകന്‍ അറിയുന്നത് പോകേണ്ടത് താനാണെന്നും,ഇനാനെന്നും..
മേപ്പടി ഒട്ടിച്ച കടലാസ് വലിച്ചു  കീറി ദൂരെയെറിഞ്ഞു ഇഷ്ടന്‍...
എന്നിട്ടൊരു ശപഥവും എടുത്തു .. എന്തെഴുതാന്‍ മറന്നാലും ലിസ്റ്റില്‍ എന്‍റെ പേരെഴുതാന്‍ മറക്കില്ലന്നു....


ശുഭം.. 

Monday, September 7, 2009

ചില ചില്ലകള്‍ ഇങ്ങനെയാണ്

സെപ്റ്റംബര്‍ മാസത്തിലെ നനവാര്‍ന്ന നിലാവ് തെളിഞ്ഞും മറഞ്ഞും ഉയിര്‍ കാത്തു നിന്ന
ഇരുളിനെ എന്നെന്നേക്കുമായി മനസിലെ മായാത്ത അര്രക്കുള്ളിലേക്ക് കോര്‍ത്തിട്ട ഗോവയുടെ
തീരങ്ങളിലേക്ക് കൂട്ടുകാരെ നിങ്ങള്ക്ക് സ്വാഗതം
ഇവിടെ സ്വപ്നങ്ങളുടെ പൂക്കാലത്തിലേക്കു ഒന്നു തിരിച്ചു പോകുകയാണ് നമ്മള്‍.....