Thursday, May 26, 2011

മനുവിന് ഒരു വിവാഹോപഹാരം..

മരം കേറി കഥകള്‍ - II

                    "മദ്യമേന്തുന്ന മന്മദ  ലഹരിയില്‍ 
                     ഹിമാലയം മൊട്ടകുന്നുപോല്‍   ..."

      പൂസ്..നല്ല പൂസ്..പിമ്പിര്‍..പാമ്പ് എന്നൊക്കെ കുറച്ചു കൂടി ഭംഗിയാക്കം..SAD- 26 നുള്ളിലെ നീണ്ടു നിവര്‍ന്ന ഹാളിനുള്ളില്‍ തീര്‍ന്ന കുപ്പികളും തേമ്പി വലിഞ്ഞ അച്ചാറു പാകെറ്റുകളും "വീണിത കിടക്കുന്നു ധരണിയില്‍  ചിതറിത്തെറിച്ച മിശ്ച്ചറും ചുറ്റും മഹാരഥന്‍മാരായ കുടിയന്മാരും..നമ്മുടെ രോമാവൃതനായ മഹാന്‍ എല്ലാത്തിനും ചുക്കാന്‍ പിടിച്ചു തലയില്‍ തോര്‍ത്ത്‌ മുണ്ടും ചുറ്റികെട്ടി ആടിയുലഞ്ഞു മറ്റു മഹ്ഹന്മാരുടെ നാടന്‍ പാട്ടിനൊത്ത് ആടുന്നുണ്ട്..  
                           "പുതിയ വാതായനങ്ങള്‍ പോലെ പുതിയ കുപ്പി തുറക്കപെട്ടു ..ആരാണാവോ പെട്ടെന്ന് ദേവാസുരം മോഡലില്‍ കരിക്കൊഴിച്ചു കഴിക്കുവാനഗ്രഹം പ്രകടിപ്പിച്ചത്..
                         ആഗ്രഹങ്ങള്‍ നിറവേറ്റാനാകാതെ ഒരു ആത്മാവ് പോലും മദ്യപാന സദസ്സ് വിട്ടു പോകരുതെന്ന വിനോദ് സാറിന്റെ ആവേശം ഉള്‍ക്കൊണ്ട്‌ കൊണ്ട് ആതിഥെയന്‍ മനു സര്‍ ചാടിയെഴുന്നേറ്റു..എഴുന്നേറ്റു..പക്ഷെ നിന്നില്ല..ആടി..ഉലഞ്ഞു.. പിന്നെ ഭിത്തിയിലേക്ക്  ചാരി..  മുണ്ട് മാടികുത്തി..ബാലചന്ദ്രമേനോന്‍ സ്റ്റൈലില്‍ രോമാവൃതമായ  നെഞ്ചൊന്നു  തടവി.. മുഖത്തെ ഐശ്വര്യമോ..ഐശ്വര്യക്കെടോ  ആയ കണ്ണാടി ( എന്തായാലും നാല് പാവാട പ്രായങ്ങള്‍ ഒന്നിച്ചു വന്നാല്‍ ആരെയാ നോക്കുന്നതെന്ന് കണ്ണാടി വെച്ചാല്‍ അറിയില്ല,അപ്പൊ ഐശ്വര്യം.ഉറപ്പിക്കാം ) 
ഊരിവെച്ചു..മദ്യ  ലഹരിയില്‍ കറങ്ങുന്ന കണ്ണുകള്‍ ഇടം വലം വെട്ടി നേരെ നിന്നു.
                               ലോകത്തിലെ ഏറ്റവും വൃത്തി കെട്ട വൃത്തം പോലെ ചുറ്റും കൂടിയിരുന്ന സഹമദ്യപന്മാരെ  ഒന്നുഴിഞ്ഞു നോക്കി.. 
           നാളുകള്‍ക്കു ശേഷം വിനോദ് സാറും ബംഗ്ലൂര്‍ നിന്നും വിനോദ് ഉം പെട്ടെന്നൊരു സുപ്രഭാതം കഴിഞ്ഞു ഏതാണ്ടൊരു ഉച്ചയായപ്പോ ഗോവയില്‍ പൊട്ടിമുളച്ച ദിവസമായിരുന്നു..അവരെകൂടാതെ റോബിന്‍ ,രതീഷ്‌,ആദിയായതും ആവിയായതുമായ എല്ലാ കുടിയന്മാരും അവിടെ സന്നിഹിതരായിരുന്നു...
     വിനോദ് : എനിക്കിപ്പോ കരിക്കൊഴിച്ച് ദേവാസുരം മോഡലില്‍ കുടിക്കണം.. 
 വിനോദ് സര്‍ : ഒന്ന് പോടാ..ഈ രാത്രി കരിക്ക്..ഇവിടെ എവുടുന്ന..?
 റോബിന്‍ : സര്‍ ഏഏഏഏ  കിട്ടും..ദെ ഈ മുറ്റത്ത് നില്‍ക്കുന്ന തെങ്ങ്..വളരെ ചെറുത്‌..ആവശ്യം പോലെ കരിക്ക്..ഇന്നും കൂടി ഞാന്‍ നോട്ടമിട്ടതാ ..
                             "പക്ഷെ ആര് കയറും...?????????????????"
       ആ ചോദ്യം ഒരു വെള്ളിടി പോലെ SAD -26 ന്റെ മേല്‍ക്കൂര തകര്‍ത്തു മുകളിലത്തെ റൂമില്‍ ഉറങ്ങിക്കിടന്ന തരുണീ മണിയെ ഉറക്കത്തില്‍ ഞെട്ടിച്ചു , പിന്നിലെ ജനല്‍ വഴി donapola വരെ പോയേനെ.. പക്ഷെ araknchila ബാറിനു മുന്നിലെ കൈചൂണ്ടി നില്‍ക്കുന്ന പ്രതിമ ആരുടെയെന്നറിയാന്‍  വയ്യാതെ പയ്യെ തിരികെ വന്നു മനുവിന്റെ തലയില്‍ ഇരുന്നു.. തലയൊന്നു തടവി മനു ഒന്ന് മുറിച്ചിട്ടു ..
    "ഹും തെങ്ങില്‍ കയറാനോ...ഹ ഹ ഹ ആഹ ഹ ..എടാ നിങ്ങള്‍ക്കൊരു സത്യ മറിയോ  ? ആലപ്പുഴ .'കേരനിരകളാടും..'ബാക്കി അറിയത്തില്ല എന്നാലും എടാ എടാ എന്റെ വീട്ടിനു ചുറ്റും നിറയെ തെങ്ങുകളാ .ഒരു 10-80 എണ്ണം വരും..ആരാ അതിലൊക്കെ കയറുന്നെ..??
                                                   "ആരാ....?????????"
അടുത്ത ചോദ്യം വെള്ളിടി വെട്ടുന്ന കേട്ട് ഭയന്ന് മുകളിലത്തെ തരുണീമണി ജനാലയടച്ച് കട്ടിലിനടിയില്‍ കയറി..അവിടെ ആരെയും കാണാത്തത് കൊണ്ട് വെള്ളിടി പയ്യെ തിരികെ വന്നു..
                                              "ഞാന്‍ ..ഹ ഈ ഞാനേ..നടന്നു തുടങ്ങിയ പ്രായത്തില്‍ ഞാന്‍ തെങ്ങേല്‍ കയറിയാ പഠിച്ചേ..ഹെടാ ആലപ്പുഴ ചെന്നാല്‍ തെങ്ങേല്‍ കയറാന്‍ ആരേം കിട്ടില്ല..എല്ലാ ആലപ്പുഴകാര്‍ക്കും തെങ്ങേല്‍ കയറാന്‍ അറിയാം..."
    "അആഹഹഹ..എന്നാ പിന്നെ പെട്ടന്നാകട്ടെ അളിയാ."
വൃത്തികെട്ട വൃത്തം ചിന്നഭിന്നമായി നാലുപാടും തെറിച്ചു വീണെഴുന്നേറ്റു    ,മെല്ലെ  വരാന്തയിലേക്കിറങ്ങി..
 അടഞ്ഞ ശബ്ദത്തില്‍ റോബിന്‍ രഹസ്യം പറഞ്ഞു.. 
" എടാ ലൈറ്റ് ഓഫാക്കു.."
മനു : അപോ ഞാന്‍ എങ്ങിനെ കയറും..?കരിക്കെങ്ങനെ കാണും..?
വിനോദ് :നീ അടക്കുന്നതെല്ലാം കരിക്കായിരിക്കും  മുത്തെ..
റോബിന്‍: എടാ ഞാന്‍ താഴേന്നു തീപ്പട്ടി ഉരച്ചു  കാട്ടിത്തരാം ..
വിനോദ് : ഒന്ന് പോടാ താഴെ ഉരച്ച  വെട്ടം തെങ്ങിന്റെ മുകളില്‍ എങ്ങനാട കിട്ടണേ..ഹ ഹ ഹ  
മനു : ഞാന്‍ സ്ട്രീറ്റ് വെട്ടത്തില്‍ കയറികൊള്ളാം..
വിനോദ് സര്‍ : മനു സാറെ അറിയാല്ലോ അല്ലെ..???
മനു : പിനെഹ്ഹ്ഹ ദാ ഇപോ കണ്ടോ..ഇത് ചെറുത്‌..ഇതൊരു തെങ്ങാണോ??മ്ബാടും വലുത് ഞമ്മള് കണ്ടെക്കാണ്..അങ്ങ് ആലപ്പുഴേല് ,,
       മനു കച്ചകെട്ടി അങ്കപ്പുറപ്പാടിനായി ,ഇരുത്തം വന്ന തെങ്ങുകയറ്റകാരനെ പോലെ തെങ്ങിനെയോന്നു തടവി..
       " എടാ തിലാപ്പു വേണ്ടേ..???"
"ഹും ഈ തെങ്ങിന് തിലാപ്പോ?
                    " ഗ്ലുപ്പ്പ് "
പാണ്ടിലോറി കയറിയ പൊന്തന്‍ തവളയെ പോലെ മനു തെങ്ങില്‍ അള്ളിപിടിച്ചിരുന്നു ..
കണ്ടു നിന്നവര്‍ക്ക് ആവേശം മൂത്തു..അത് പഴുത്തു..പിന്നെ കാക്ക കൊത്തി..
                "കയറട കയറു..കൊള്ളാട നീയാണെടാ മുത്ത്‌.. "
  ആ മുത്ത് അള്ളിപിടിച്ച് ..ഏന്തിവലിഞ്ഞു ..എങ്ങനെയോ തെങ്ങിന്റെ മുകളിലെത്തി..
ആവേശം മൂത്ത്‌ ഒരോന്നിനു ഇറങ്ങിയ അവനെ പറഞ്ഞാ മതീലോ..  കണ്ണാടി ഊരി വെച്ചില്ലായിരുന്നുവെങ്കില്‍ പുറത്തേക്കു കണ്ണ് ഇത്രയും തള്ളുകെലായിരുന്നു..
     മുകളില്‍ എത്തിയ പാടെ ആഞ്ഞു വിട്ട ശ്വാസവും കീഴ്ശ്വാസവും ഒന്ന് ചേര്‍ന്ന ആശ്വാസത്തില്‍ ആദ്യം കണ്ട ഓലയില്‍ കയറി പിടിച്ചു..
        "എടാ അതേല്‍ പിടിക്കല്ലേ ..പണിപാളും..അതുണങ്ങി വീഴാന്‍ നില്ക്കുന്നതാ....എന്ന 'താ' 
തീരും മുമ്പേ "ധാം.....ധും കടും.."
                 ഒരു ആലപ്പുഴക്കാരന്‍ മുത്ത് താഴെയും ഓല മുകളിലുമായി  നിലം പതിച്ചു.. 
   കാട്ടു തീ  അങ്ങുമിങ്ങും പിടിച്ച പോലെ നെഞ്ചിലെ,കാലിലെ,കയ്യിലെ,കുറച്ചിടങ്ങളില്‍  രോമാവൃതം മാറി ചോരാമൃതമായി തോല് പൊളിഞ്ഞിരുന്നു..പൊളിഞ്ഞ തോല് തെങ്ങിന് പുറത്ത്  താടിയും  മീശയും പിടിപ്പിച്ചു..
വിനോദ് : എവിടെടാ കരിക്ക്...??
മനു :  പോടാ പട്ടി ...കരിക്ക് ദെ ...മുകളില്..

                                       

No comments: